ഭീകര നിശബ്ദതയാണ് അവനെ ചൂഴ്ന്നു നില്‍ക്കുന്നത്...കളിവഞ്ചിയോഴുക്കിയ ബാല്യകാല സ്മൃതികളിലെ
ഊഷ്മള നിശ്ശബ്ദത അവന്റെ മനസ്സിലില്ലായിരുന്നു...എന്നാലും...പൂക്കളുടെ സുഗന്ധമുള്ള കാറ്റ് വീശുന്നു..
ഒഴുകുന്ന മേഘങ്ങള്‍ക്ക് കീഴെ വെള്ള കൊറ്റികള്‍ പറന്നു... ഏകാന്തതയെ കെട്ടിപുണര്‍ന്നു ഞാനും വെള്ളിമേഘങ്ങള്‍ക്ക് കീഴെ അവയ്ക്ക് സമാന്തരമായി ഒഴുകുകയാണ്....
വിടപറഞ്ഞ സ്നേഹോഷ്മള സായന്തനങ്ങള്‍ ... വീണ്ടും പുനര്‍ജനിക്കാത്ത സായാഹ്നങ്ങള്‍ ... എല്ലാത്തിനും മറ പിടിക്കുന്ന കര്‍ത്തവ്യത്തിന്റെ ഇരുമ്പ് പാളികള്‍...
Friday, July 29, 2011
ഒരിയ്ക്കല്‍കൂടി .....
ഇന്ന്ജൂലൈ 29 . രണ്ടായിരത്തിആറ്ജൂലൈഇരുപത്തിഒന്പതിനുരാത്രിആയിരുന്നുഎന്റെഅമ്മഈലോകംവിട്ടുപോയത്. രണ്ടുവര്ഷംമുന്പ്ജൂലൈഇരുപത്തിഒന്പതിന്തന്നെഅച്ഛനും. അടുത്തടുത്തവര്ഷങ്ങളില് ,ഒരേമാസത്തില്‍ ,അതെദിവസംതന്നെരണ്ടുപേരുടെയുംവിട്ടുപിരിയല്ഒരാഘാതംതന്നെയായിരുന്നു. സ്ട്രോക്ക്വന്ന്വര്ഷങ്ങളോളംഅമ്മയുടെ കട്ടിലിലെ ദയനീയാവസ്ഥ . ...ചുണ്ടനങ്ങുകയെ ഉള്ളൂ. ശബ്ദം പുറത്തു വരില്ല. ഒന്നും പറയാതെ തന്നെ പോയി. മരിക്കും നേരം ആരും അടുത്തുണ്ടാവുകയും ചെയ്തില്ല.ആരുടേയും കുറ്റമല്ല. അമ്മയെ കസേരയില്‍ ഇരുത്തിയതായിരുന്നു. പിന്നീട് വന്ന് നോക്കുമ്പോള്‍ തല കുനിച്ച് ജീവന്‍ പോയ നിലയില്‍. പുലര്‍ച്ചെ എറണാകുളത്ത് നിന്ന് ഞാനും വീട്ടിലെത്തി. വെള്ള പുതപ്പിച്ച ചുരുണ്ട് കൂടിയ ദേഹം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നില്ല. ഒരു കടല്‍ ക്ഷോഭിക്കുന്നുണ്ടായിരുന്നു ഉള്ളില്‍. ഈ ലോകത്ത് അപ്പോള്‍ ഒറ്റയ്ക്കാകാന്‍ കൊതിച്ച ഏക നിമിഷം. അച്ഛന്റെ മരണവും ഉറക്കത്തില്‍ തന്നെ . അതിന്റെ രണ്ടാഴ്ച മുന്‍പ് അച്ഛനെ വീട്ടില്‍ പോയി കണ്ടിരുന്നു. തിരികെ പോവാന്‍ നേരം കയ്യില്‍ പിടിച്ചു. " നിന്റെല്‍ പൈസ ന്തെലും ഉണ്ടോ ? " " അച്ഛന് ഇപ്പോള്‍ എന്തിനാ പൈസ .എന്തേലും ആവശ്യം ഉണ്ടെങ്കില്‍ ഇവിടെ പറഞ്ഞാല്‍ പോരെ " ചേട്ടന് ഒപ്പം ആയിരുന്നു അച്ഛന്‍ താമസം. തറവാട്ടില്‍. ഞാന്‍ നേരിട്ട് കയ്യില്‍ ഏല്‍പ്പിച്ചില്ല. ഇന്നും ആ ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്. ഈ സ്നേഹം , സാമീപ്യം എന്നിവ ഇതേപോലെ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ തിരികെ നേടാന്‍ ആവില്ല. ഇത് ഞാന്‍ ഇത്രയും എഴുതിയത് ഇന്നത്തെ കുട്ടികള്‍ക്ക് വേണ്ടിയാണ്. അവര്‍ ഇതിനെക്കാളും എത്രയോ ശക്തമായി അച്ഛനെയും, അമ്മയെയും സ്നേഹിക്കുന്നവര്‍ ആയിരിക്കാം. നിങ്ങളും വലുതാവും, വളര്‍ച്ചക്കിടയില്‍ ചിലപ്പോള്‍ മറന്നുപോവും ഇവരെ. വാര്‍ധക്യത്തിന്റെ ഇരുണ്ട മൂലകളില്‍ തളയ്ക്കപ്പെടുന്ന ഇവര്‍ ഇടക്കെപ്പോഴോ നമ്മെ വിട്ടു പോവും. അപ്പോഴാണ് ഈ നഷ്ടം നമ്മള്‍ തിരിച്ചറിയുന്നതും. അതുകൊണ്ട് നിങ്ങളുടെ അമ്മയെയും, അച്ഛനെയും ഒരിക്കലും മറക്കാതിരിക്കുക. ജോലി സംബന്ധമായി എവിടെയായാലും ഇടയ്ക്കിടെ വിളിക്കുക, വിവരങ്ങള്‍ സ്നേഹത്തോടെ ചോദിച്ചറിയുക. നാട്ടില്‍ വരുമ്പോള്‍ മനസ്സറിഞ്ഞു സ്നേഹിക്കുക. എന്നും ഒരു നിധി പോലെ കൂടെ കരുതുക ഇവരുടെ സ്നേഹം.ഈ സാമീപ്യം നഷ്ടപ്പെടുത്താതിരിക്കുക . കഴിയുന്നിടത്തോളം കാലം.
എന്റെ സ്നേഹം
പവിഴച്ചുണ്ടില്‍ നിന്നിറ്റു വീഴുന്ന
തേന്തുള്ളിയാവാം ......
എന്റെ സ്വരം
നിന്റെ കനത്ത നിശബ്ദതയില്‍
ഗാനം ചെയ്തതാവാം ..
എന്റെ ഞാന്‍ നിന്നില്‍ നിന്നൂറിയടിഞ്ഞു
നിറഞ്ഞ അമൃത കുംഭത്തില്‍
ഉദയം ചെയ്തതാവാം
പണ്ട്....
വീശിയടിചിരുന്ന ആ ചുടുകാറ്റില്‍
അനേക ശവങ്ങള്‍ക്ക് കീഴില്‍
ഉണ്മ്മ തേടുന്ന
അപഥ സ്മൃതികളില്‍ ,നിത്യ നിദ്രയില്‍
വീണുകൊണ്ടിരിക്കുന്ന ഒരുവന്
ഉണ്ടാവുമായിരുന്നു...
പിന്നീടവിടെ അലയാന്‍
അനാഥമായ ആത്മാവും ഉണ്ടാവുമായിരുന്നു...
ആ നിമിഷത്തില്‍
ഒരു സ്വപ്ന ദര്‍ശനത്തിന്റെ
ആ നിശബ്ദതയില്‍
ഏതോ ഇടനാഴികകള്‍ നയിച്ചിരുന്ന
ഈ ഊഷ്മള തീരത്ത് നിന്ന്
എന്നെ നോക്കി നീ സൌഹൃദത്തോടെ
പുഞ്ചിരിച്ചു ...
വിശുദ്ധിയുടെ ആ തിക്കിതിരക്കില്‍
അവിഘ്നമായി ഒഴുകിയൊഴുകി
ഒടുവില്‍ അവിടേ എത്തിച്ചേര്‍ന്നു...
എന്റെ രാജ്യത്തില്‍...
3 comments:
മനസ്സില്‍ തട്ടുന്ന വരികള്‍. അമ്മയേയും
അച്ഛനേയും അവഗണിക്കുന്നതിനേക്കാള്‍
വലിയ അപരാധം എന്തുണ്ട്.
കൊള്ളാം നന്നായിട്ടുണ്ട്
മാതാപിതാക്കള്‍ . അവരുടെ വിലയറിയുന്ന
മക്കള്‍ ഇന്നു കുറയുന്നു
അവര്‍ നിധി തന്നെയാണ്
ആ തിരിച്ചറിവ് ദൈവികമാണ്
അതറിയുന്നവര്‍ ഇന്നു എത്ര ചുരുക്കം
മനസ്സിനെ സ്പർശിച്ചു... നഷ്ടമായാലേ അവരുടെ വില അറിയൂ....അതുകൊണ്ട് സ്നേഹിക്കുക ഒരുപാട്...തങ്കളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു...
Post a Comment